Friday, 2 December 2016

മേഘങ്ങൾക്കൊപ്പം മേഘമലയിൽ

മേഘങ്ങൾക്കൊപ്പം മേഘമലയിൽ...
























മേഘമലയിലേക്ക് റൈഡും, ഒപ്പം ചൈൽഡ് എഡ്യൂക്കേഷൻ ബോധവത്കരണ റാലിയും ഫെബ്രുവരി 7 ഞായറാഴ്ച ( 07.02.2016 ) നടന്നു.

കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് 70-ൽ  പരം സഞ്ചാരികൾ ഈ യാത്രയുടെ ഭാഗമായി. യാത്രയിൽ പ്രധാന  നഗരങ്ങളിൽ ചൈൽഡ് എഡ്യൂക്കേഷൻ ബോധവത്കരണത്തിന്റെ ഭാഗമായ ലഹുലേഖ വിതരണവും നടന്നു. രണ്ടു ഭാഷയിൽ (തമിഴ്,മലയാളം) പ്രിന്റ് ചെയ്ത ലഹുലേഖകൾ വിതരണം ചെയ്തു

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികൾ രാവിലെ 6 മണിക്ക് മുണ്ടക്കയം ബസ്റ്റാണ്ടിൽ എത്തിചേർന്നു അവിടെ നിന്നാണ് ഗ്രുപ്പ് റൈഡ് ആരംഭിച്ചത്.  വൈകുന്നേരം 8 മണിക്ക് മുണ്ടാകയത് തന്നെ റൈഡ് സമാപിച്ചു

സഞ്ചാരി യൂണിറ്റുകളിൽ ആദ്യമായി കേരളം കടന്നു യാത്ര നടത്തിയത് ഈ യാത്രയിൽ ആയിരുന്നു




















Thursday, 24 November 2016

ശരണ വഴിയിൽ ശുചിത്വ മന്ത്രവുമായി സഞ്ചാരി

ശരണ വഴിയിൽ ശുചിത്വ മന്ത്രവുമായി സഞ്ചാരി

              17 ജനുവരി 2016 ഞായറാഴ്ച രാവിലെ 9 മണി മുതൽ ശബരിമല പരമ്പരാഗത കാനനപതായിൽ കാടിനെ അറിഞ്ഞു സഞ്ചാരി കോട്ടയം യൂണിറ്റിലെ അംഗങ്ങളും സഞ്ചാരി പത്തനംതിട്ട യൂണിറ്റ് അംഗങ്ങളും പങ്കെടുത്തു ഈ ഉദ്യമത്തിൽ


               ഈ ഉദ്യമം സഞ്ചാരി ഏറ്റെടുക്കാൻ കാരണമായത്. ആഴ്ചകൾക് മുൻപ് അവിടെ മരണപെട്ട ഒരു മ്ലാവിന്റെ വയറ്റിൽ നിന്ന് പോസ്റ്റ്മാർട്ടം ചെയ്തപ്പോൾ കിട്ടിയ ഒന്നര കിലോ പ്ലസിറ്റിക്ക് വലിയ വാർത്ത ആയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേവല യാത്രകൾക്കപ്പുറം പലതും ചെയ്യാൻ ഉണ്ട് എന്നാ ബോധ്യമുള്ള സഞ്ചാരി സുഹൃത്തുക്കൾ ഒത്ത് കൂടിയത്




          ശബരിമല പരമ്പരാഗത കാനനപതായിൽ എത്താൻ ആനവണ്ടിയാണ് സഹായം നൽകിയത്.

           ഫോറസ്റ്റ് ഡിപ്പാർട്ട് മെന്റിന്റെ അകമഴിഞ്ഞ സഹായ സഹാകാരം ഉണ്ടായിരുന്നു ഈ ഉദ്യമത്തിൽ ആദ്യാവസാനം. പ്ലാസ്റ്റിക്ക് മലിനീകരണത്തിനെതിരെ കുറഞ്ഞ ചിലവില്‍  നൂതനവും  നടപ്പാക്കാന്‍ സാധിക്കുന്നതും ആയ ആശയങ്ങളെ പറ്റിയുള്ള ഒരു ചര്‍ച്ചയും ഫോറസ്റ്റ് ഒാഫീസര്‍മാരുടെ നേതൃത്വത്തില്‍ നടന്നു.



              ഒരു പറ്റം യുവാക്കൾ സ്വായമിവിടെ ശുദ്ധിയാകാൻ എത്തുന്നത് ചരിത്രത്തിൽ ആദ്യമാണ് എന്നതും അവരുടെ സഹകരണം വർധിപ്പിച്ചിരിക്കാം.

           കോട്ടയം ജില്ലയിൽ നിന്ന് 23 അംഗങ്ങൾ ഇതിൽ പങ്കെടുത്തു



കോ-ഓടിനെഷൻ : രാഹുൽ ജയൻ, ജെറിൻ ജോയി, ദീപു ( പത്തനംതിട്ട )






Tuesday, 30 August 2016

ഇല്ലിക്കൽ കല്ലിൽ നവീകരണവുമായി ബന്ധപെട്ട് സഞ്ചാരി കോട്ടയം യൂണിറ്റ് സമർപ്പിക്കുന്ന മാസ്റ്റർ പ്ലാൻ.

ഇല്ലിക്കൽ കല്ലിൽ നവീകരണവുമായി ബന്ധപെട്ട് സഞ്ചാരി കോട്ടയം യൂണിറ്റ് സമർപ്പിക്കുന്ന മാസ്റ്റർ പ്ലാൻ.

1, ഇപ്പോൾ ഇല്ലിക്കൽ കല്ലിൽ ഉള്ള അവസ്ഥ

അവധി ദിവസങ്ങളിൽ 1500 ല്‍ പരം സഞ്ചാരികളും സാധാരണ ദിവസങ്ങൾ 500 ല്‍ പരം സഞ്ചാരികളും ഇല്ലിക്കൽ കല്ലിൽ സന്ദർശനം നടത്തുന്നു.

കടകൾ : ജി ഐ ഷീറ്റ് അടിച്ച 4 കടകളും , സീസൺ അനുസരിച്ചു എത്തുന്ന മറ്റു കടകളും ഉണ്ട്, ഉദാഹരണം ഐസ് വണ്ടികൾ, സർബത് കച്ചവടം

അവിടെ രണ്ടു പാർക്കിംഗ് ഗ്രൗണ്ടുകൾ ആണ് ഉള്ളത് - മുകളിൽ 10 -15 ചെറിയ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന ഒരു ഗ്രൗണ്ടും താഴെ വിശാലമായ മറ്റൊരു പാർക്കിംഗ് ഗ്രൗണ്ടും ഉണ്ട്.

2, പ്രശ്നങ്ങള്‍
മാലിന്യങ്ങൾ :- മാലിന്യങ്ങൾ തന്നെ ആണ് ഇല്ലിക്കൻ മലയുടെ ഇപ്പോൾ അഭിമുകികരിക്കുന്ന പ്രശ്നങ്ങളിൽ ഏറ്റവും ഒന്നാമത്. അതിനെ രണ്ടു രീതിയിൽ തരം തിരിക്കാം

നശിക്കുന്നവ : ഫ്രൂട്സ്, മറ്റു ഭക്ഷണ പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ, പേപ്പർ ( ഐസ് ക്രീം കവറുകൾ )

നശിക്കാത്തവ : പ്ലാസ്റ്റിക്ക് ( വാട്ടർ ബോട്ടിൽ, മറ്റു കവറുകൾ , ഭക്ഷണ കവറുകൾ തുടങ്ങിയവ )

മാലിന്യങ്ങൾ വർദ്ധിച്ചാൽ സമീപ ഭാവിയിൽ ഇത് വഴി മറ്റു സാംക്രമിക രോഗങ്ങൾക്കും കാരണമാവാം ഇവിടം. കൂടുതൽ വൃത്തി ഹീനമായ സാഹചര്യം ഉണ്ടയാൽ സഞ്ചാരികൾ പുതിയ സ്ഥലങ്ങൾ തേടും അങ്ങനെ ആണ് സാധാരണ പല സ്ഥലങ്ങളിലും സംഭവിക്കുന്നത്.

കടകൾ : പ്രത്യേകിച്ച് നിർദ്ദേശങ്ങൾ ഒന്നും ഇല്ലാതെ ആണ് ഇവിടെ കടകൾ നടത്തുന്നത് അതിനാൽ തന്നെ അവർ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ സംസ്കരിക്കേണ്ടത് ഉണ്ട്.

വാഹന പാർക്കിംഗ് : മുകളിലെ പാർക്കിംഗ് ഗ്രൗണ്ടിൽ ഉള്‍കൊള്ളുന്നതിലും കൂടുതല്‍ വാഹനങ്ങൾ അവിടെക്ക് കടന്നു വരുക വഴി. റോഡിലേക്ക് നീളുന്ന പാർക്കിംഗ്. ഇത് കൂടുതൽ ബ്ലോക്കുകൾ സൃഷ്ടിക്കുന്നു.

അപകട സാധ്യത : ഇല്ലിക്കൻ മലയുടെ മുകളിലേക്ക് ഉള്ള കയറ്റം വളരെ അപകടം നിറഞ്ഞതാണ്. ( അപകടത്തില്‍ പൊലിഞ്ഞ ഒരു ജീവൻ മുന്നിൽ ഉണ്ട് ) വളരെ അപകടം നിറഞ്ഞ വഴികളിൽ സഞ്ചാരികൾ ഒരു മടിയും കൂടാതെ ആണ് നീങ്ങുന്നത്. കാൽ ഒന്ന് തെറ്റിയാൽ അഗാധമായ ഗർത്തങ്ങളിൽ ആവും പതിക്കുക. മുൻപ് അപകടത്തിൽ പെട്ട് ജീവൻ പൊലിഞ്ഞ കൂട്ടുകാരന്റെ അടുത്ത് എത്താൻ തന്നെ മണിക്കൂറുകൾ എടുത്തു എന്നത് ഇവിടെ മറഞ്ഞിരിക്കുന്ന അപകടത്തിന്റെ വലിപ്പം അടിവരയിടുന്നു

സാമൂഹിക വിരുദ്ധർ : മദ്യപാനം, ലഹരി വസ്തുക്കളുടെ ഉപയോഗം, മദ്യ കുപ്പികൾ പല സ്ഥലങ്ങളിലും പൊട്ടിച്ചു ഇട്ടിട്ടുണ്ട്, മുന്നറിയിപ്പ് ബോർഡുകൾ നശിപ്പിക്കുന്നു ( സഞ്ചാരി കോട്ടയം യൂണിറ്റ് വെച്ചതിൽ ഒരു ബോർഡ് പൂർണമായും നശിപ്പിച്ചു. പഞ്ചായത്ത് ബോർഡുകളും നശിപ്പിച്ചു )

3, പരിഹാരം

മാലിന്യങ്ങൾ
നശിക്കുന്നവ : ജൈവ വളം പോലെ ഉള്ളവക്ക് ഉപയോഗിക്കാം
നശിക്കാത്തവ : റീ സൈക്കിൾ പ്രോസസിങ് ഉപയോഗിക്കാം
കര്‍ഷനമായ നിരീക്ഷണം:അങ്ങോട്ട് പോകുമ്പോള്‍ കൊണ്ട് പോകുന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ കവറുകള്‍ തുടങ്ങിയവ തിരിച്ച് വരുമ്പോളും കൊണ്ട് വരുന്നുണ്ടെന്നും അല്ലെങ്കില്‍ നിശ്ചിത സ്ഥലങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന വേസ്റ്റ് ബിനുകളില്‍ ഇടുന്നുണ്ടന്ന് ഉറപ്പുവരുത്തുക.
കടകൾ മറ്റ് കച്ചവടങ്ങൾ : പഞ്ചായത്ത് കൃത്യമായ നിർദ്ദേശങ്ങൾ നൽകുകയും അത് പാലിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഒരു മോണിറ്ററിങ് കമ്മറ്റിയെ ഏൽപ്പിക്കുകയും ചെയുക. (പഞ്ചായത്ത് അംഗങ്ങൾ, പരിസ്ഥിതി പ്രവർത്തകർ, പ്രദേശ വാസികൾ, കച്ചവട സ്ഥാപനങ്ങളുടെ പ്രതിനിതി) ഈ കമ്മറ്റിയുടെ പ്രവർത്തനങ്ങൾ കൃത്യമായി പഞ്ചായത്ത് പ്രെസിഡൻഡ് വിലയിരുത്തുക.

വാഹന പാർക്കിംഗ് :

1, കവാടത്തിൽ തന്നെ കൃത്യമായി എണ്ണത്തിൽ വാഹനങ്ങൾ കടത്തി വിടുകയും. അധികമായി വരുന്ന വാഹനങ്ങൾ താഴെ ഉള്ള വലിയ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിടുകയും ചെയുക.
2, എല്ലാ വാഹനങ്ങളും താഴെ ഗ്രൗണ്ടിൽ തന്നെ ഇട്ട് കൊണ്ട്. പൊതുവായി ഒരു വണ്ടിയിൽ ആളുകളെ മുകളിൽ എത്തിക്കുകയും താഴെ എത്തിക്കുകയും ചെയുക. ഇത് വാഹന പാർക്കിംഗ് സൗകര്യങ്ങൾ പൂർണമായും പരിഹാരം ആവും, പഞ്ചായത്തിന് ഇതിൽ നിന്ന് ഒരു വരുമാന മാർഗം ആവുകയും ചെയ്യും.( ഉദഹരണം : ഇരവികുളം നാഷണൽ പാർക്ക് )

അപകട സാധ്യത : ഇല്ലിക്കൻ കല്ലിന്റെ മുകളിലേക്ക് ഉള്ള യാത്ര പൂർണമായും തടയുക - അതിനു ആവശ്യമായ സുരക്ഷാ വേലികൾ തീർക്കുക

വരും ഭാവിയിൽ സാഹസിക ട്യൂറിസ സാധ്യതകൾ ഉപയോഗ പെടുത്താവുന്നതാണ്, ആവശ്യമായ മുൻ കരുതൽ എടുത്ത് സഞ്ചാരികളെ മലയുടെ മുകളിലേക്ക് കടത്തി വിടാം

സാമൂഹിക വിരുദ്ധർ : പോലീസ് പെട്രോളിംഗ് ശക്തമായി നടപ്പിലാക്കുക.
കൃത്യമായ സന്ദർശന സമയം നിശ്ചയിക്കുക.

ഇതിനു ആവശ്യമായ ഫണ്ട് എങ്ങനെ കണ്ടെത്താം

ചെറിയ പാസ് വാങ്ങാം ഇവിടെ സന്ദർശിക്കാൻ വരുന്ന സഞ്ചരികളിൽ നിന്ന്, പാർക്കിംഗ് ചാർജ്, മുകളിലെ കടകൾക്ക് തറ വാടക നിശ്ചയിക്കാം.

സിബി ചേട്ടൻ മുന്നോട്ട് വെച്ച കുറച്ചു നിർദ്ദേശങ്ങൾ

01 . വേണ്ടത്ര ഫണ്ട് ഇല്ല എന്നതാണ് പലപ്പോഴും പ്രാദേശിക ഭരണകൂടങ്ങളുടെ /പഞ്ചായത്തിന്റെ കടമ്പ . ഇല്ലിക്കൽ കല്ല് സന്ദർശിക്കുന്നവരുടെ എണ്ണം ഒരു സർവേയിലൂടെ കണ്ടെത്തി ഭാവിപരിപാടികൾ ആസൂത്രണം ചെയ്യണം . ഇക്കാര്യത്തിൽ മുൻപരിചയമുള്ള സ്ഥാപനങ്ങളുടെ R & D വിഭാഗത്തിന്റെ തേടാവുന്നതാണ് .ഓരോ സന്ദർശകനിൽ നിന്നും 10 രൂപ വാങ്ങിയാൽ പരിഹരിക്കാവുന്ന കാര്യമാണിത് . പഞ്ചായത്തു രാജ് ആക്ടിൽ വകുപ്പുണ്ട് .02 . സന്ദർശകരുടെ ശരാശരി എണ്ണം കണക്കാക്കിയാൽ മാലിന്യം , പാർക്കിങ് തുടങ്ങി പല കാര്യങ്ങളുടെയും ' ടോട്ടൽ പ്ലാനിംഗ് ' കൂടുതൽ എളുപ്പമാകും . സെപ്തംബർ 01 മുതൽ 30 നീളുന്ന ഒരു മാസത്തെ സർവ്വേ ( ഒരു ദിവസം വരുന്ന സഞ്ചാരികളുടെ എണ്ണം , വിവിധയിനം വാഹനങ്ങളുടെ എണ്ണം എന്നിവ ചെയ്യാൻ കഴിയുന്ന ഒന്നോ രണ്ടോ യുവാക്കളെ കണ്ടെത്തിയാൽ അവരുടെ താമസം , ഭക്ഷണം , പോക്കറ്റ് മണി എന്നിവയ്ക്ക് ഒരു സ്‌പോൺസറെ കണ്ടെത്താം . സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചർച്ച തുടരാം

ചേർക്കാൻ കഴിയുന്ന നല്ല ആശയങ്ങൾ ക്ഷണിക്കുന്നു.

Wednesday, 27 July 2016

സഞ്ചാരി കോട്ടയം യുണിറ്റ് നടത്തിയ ആദ്യ റൈഡും രണ്ടമത് മീറ്റും ഇല്ലിക്കല്‍ കല്ലില്‍ നടന്നു.

      കോട്ടയം ജില്ലയുടെ വിവിദ ഭാഗങ്ങളില്‍ നിന്ന് സ്റ്റർറ്റിങ്ങ് പോയിന്ട്ടായ ഈരാറ്റുപേട്ട pmc ജംഷനില്‍ രാവിലെ 8 മണി മുതല്‍ തന്നെ ഒറ്റക്കും കുട്ടായും സഞ്ചാരികള്‍ എത്തി  കൊണ്ടിരിന്നു.
 9 മണിക്ക് തന്നെ ഈരാറ്റുപേട്ട മുന്‍സിപ്പല്‍ ചെർമാൻ ബഹു. ടി എം റഷിദ് ഏറ്റവും കുടുതല്‍ ദൂരെ (തമിള്‍നാട് മദുരെയില്‍) നിന്ന് എത്തിയ സഞ്ചാരിക്ക്(കൃഷ്ണ കുമാർ) സ്റ്റികർ നല്‍കി കോട്ടയം ജില്ല സഞ്ചാരി സ്റ്റികർ വിതരണ ഉത്ഘടനം നിര്‍വഹിച്ചു. തുടർന്ന് സഞ്ചാരി ലോഗോ പതിച ചതുരഗ വര്‍ണ്ണ പാതാക വിശി ചെർമാൻ യാത്രക്ക് തുടകം കുറിച്ചു. സഞ്ചാരി സുഹ്രത്തുകള്‍ക്ക് ആവേശമായി അൽപ സമയം യാത്രയെ അനുഗമിക്കാനും ചെർമാൻ സമയം കണ്ടെത്തി. 
വിശാലമായ റോഡും പാർക്കിംഗ് സ്ഥലവും സഞ്ചാരി വാഹനങ്ങളും യാത്ര കാണാന്‍ എത്തിയവരുടെ വാഹനങ്ങളും‍ കെണ്ട് വീര്‍പ്പ് മുട്ടി. മുന്നില്‍ ടു വീലറുകളും പുറകില്‍ മറ്റ് വഹനങ്ങളുമായി ഇല്ലിക്കല്‍ മലയിലേക്ക്. അറുപതില്‍ പരം വാഹനങ്ങളില്‍ 100 ല്‍ പരം സഞ്ചരികള്‍

10 മണിക്ക് തന്നെ മുന്നിലെ വാഹനങ്ങള്‍ മലയുടെ അടിവരം കടന്നു തുടങ്ങിയിരുന്നു. ചില ബൈക്കുകള്‍ വഴിയില്‍ കിതച്ച് നിന്നു. അത്തരം വാഹനങ്ങളില്‍ നിന്ന് പുറകിലെ സഹബൈകനെ ഇറകി തള്ളി മുകളിലേക്ക് കയറി കൊണ്ടിരുന്നു. ചിലര്‍ മറ്റ് വാഹനങ്ങളില്‍ കയറിയും 10:15 അടുത്ത് എല്ലാരും മുകളില്‍ എത്തി.

ഇല്ലിക്കല്‍ മലയുടെ അയല്‍വാസിയും നമ്മുക്ക് വേണ്ടി പഞ്ചയത്തില്‍ സംസാരിച്ച് കാര്യങ്ങള്‍ റെഡി ആകിയ എബിയും ഷാജി ജോണ്‍ ചേട്ടനും( മൂന്നിലവ് പഞ്ചയത്ത് അംഗം ) അവിടെ ഉണ്ടായിരുന്നു. 

ഏറ്റവും ഉയരത്തിലെ പാര്‍ക്കിഗ് ഗൃണ്ട് മീറ്റ് വേദിയായി. ഫയസ് ആണ് സ്റെജ് പോലെ തോന്നിക്കുന്ന സ്ഥലം കാട്ടിയത്. ഷാജി ചേട്ടൻ സംസാരിച്ചിരിച്ച് കൊണ്ടിരുന്നപോൾ ഏവരെയും അല്‍ഭുത പെടുത്തി കൊണ്ട്‌ ഈരാറ്റുപേട്ട ചെർമാെന്‍റ വാഹനം. ഷാജി ചേട്ടൻ സംസാരം നിര്‍ത്തി ചെര്മനെ ക്ഷണിചെന്ങ്കിലും.
അദ്ദേഹം കേള്വി‍കരനായി സഞ്ചാരിയില്‍ ഒരാളായി നില്‍ക്കുകയാണ് ചെയ്തത്‌. ഒരിക്കല്‍ കുടി സഞ്ചാരികളുടെ നിര്‍ബന്ധത്തില്‍ വഴങ്ങി അദ്ദേഹം സംസാരിച്ചു. പ്രക്യതി സംരക്ഷണത്തില്‍ തുടങ്ങി സഞ്ചാരി കുടുകാരുമായി പ്രക്യതി സംരക്ഷണ കവിത പാടിയാണ് അദ്ദേഹം വാകുകള്‍ അവസാനിപ്പിച്ചത്. ഷാജി ചേട്ടന്റെ വാകുകളില്‍ നിന്ന് കഥകളിലെ ഇല്ലിക്കല്‍ മലയെ  അറിയാന്‍ കഴിഞ്ഞത് പുതിയ അനുഭവമായി. സഞ്ചാരികള്‍ ഒത്ത് ഒരു ഫോട്ടോയും എടുത്താണ് അഥതികള്‍ യാത്ര പറഞ്ഞത്.

അടുത്ത ഘട്ടം ആരംഭിക്കുകയായി. മല കാണാന്‍ കയറുബോൾ തന്നെ ഡംപ് ബാഗും നല്‍ക്കിയിരുന്നു. തിരിച്ചിറങ്ങുന്ന വഴിലെ മാല്യനങ്ങള്‍ ശേഖരിക്കാന്‍. ഒറ്റ നോട്ടത്തിൽ മല്യന്യങ്ങൾ കുറവായ മലയില്‍ നിന്ന് 10 -12 ബാഗ്‌ മാല്യന്യം ശേഖരിച്ചു. എന്നത് തന്നെ വരും കാല മാല്യന വിപത്ത് അടിവരയിടുന്നു.

സുര്യന്‍ കത്തി ജ്വലിച്ച് തലക്ക് മുകളില്‍ നില്‍ക്കുന്നത് ഒന്നും ആരെയും പിന്നോട്ടക്കുന്നില്ല. റിഫ്രഷ് മെന്റ് അപ്പോൾ തഴെ നിന്ന് മലകയറി തുടങ്ങിയത്തെ ഉണ്ടയിരുന്നുള്ളു. റിഫ്രഷ് അവിടെ എത്തികുക എന്നത് ഒരു സംഭവമായിരുന്നു. ബോർഡുകൾ, അത് സ്ഥപിക്കാന്‍ ഉള്ള മിറ്റല്,‍ സിമന്‍റ്, മണല്,‍ കുടിക്കന്നുള്ള വെള്ളം അങ്ങനെ ആവശ്യമായ സാധനങ്ങള്‍ നീണ്ടു. ഭാരവും. ഒരു പികപ്പിന്നുള്ള സാധനം ഉണ്ട്. പികപ് ആയിരുന്നു കരുതിയിരുന്നത്. എന്നാല്‍ ചിലത് പെട്ടന്നാണ് സംഭവിക്കുക. ഒരു വാഹനം വിളിക്കുക കൈയില്‍ ഒതുങ്ങുകയും ഇല്ലാ.അപ്പോള്‍ ആണ് ഫാസിൽ വെളിയത്ത് വണ്ടി ഒരണം ഒപ്പിച്ചത്. അതും മല കയറാന്‍ അറിയാത്ത പാവം വണ്ടി. ഫസിലിന്നു കുട്ടായി വണ്ടി തള്ളി കയറ്റാന്‍ തയാറയി ഒപ്പം ഉണ്ടായിരുന്നത്. ഇന്നലെ വെള്ളുപ്പിന്ന് മുന്നാര മണി വരെ ഉറക്കമിള്ളച് ബോർഡ് റെഡി ആകിയ സിയാദ് മുഹമ്മദ്‌, അസിഫ് ഇന്ച്ചക്കടാൻ, നിഷാദ് kN, ഇയാസ് മുഹമ്മദ്‌, നൌഫൽ, അമ്മീന്‍ ഇ എം എന്നിവരായിരുന്നു. 

മലയുടെ മുകളില്‍ മാല്യന്യ ശേഖരണവും ഫോട്ടോ എടക്കലും തകര്‍തിയായി നടന്നു കെണ്ടിരുന്നു. ഒരുപാട് കഷ്ടപ്പെട്ട് വണ്ടി മുകളില്‍ എത്തി. അപ്പോള്‍ സമയം 12 കഴിഞ്ഞിരുന്നു.
അടുത്ത ഘട്ടം തുടങ്ങാന്‍ സമയമായി. ബോർഡുകൾ സ്ഥപിക്കാന്‍ 2 അടി താഴ്ചയില്‍ എങ്കിലും കുഴി എടുക്കണം. ആളുകുടി ആയുധങ്ങളും റെഡി ആണ് ആര് ആദ്യം. അതിനുത്തരം ആയിരുന്നു ഈരാറ്റുപേട്ട ഫയര്‍ സ്റെഷനില്ലേ(പേര് മറന്നു പോയി)


ചേട്ടൻ.അവസാന ബോര്ടിനുള്ള സിമന്‍റ് വരെ കൂട്ടി തന്നിട്ടാണ് പിരിഞ്ഞത് അതും മനസ്സില്ല മനസോടെ കുട്ടിയെ ഹോസ്പിറ്റലിൽ കെണ്ട് പോകാൻ ഉള്ളത് കൊണ്ട്‌ മാത്രം. പേരറിത്ത വിയര്‍ത്ത് പണി എടുത്ത കൂട്ടുകാര്
ഇതിന്നിടക്ക് ഗോപിയും നിയാസും ചേർന്ന് വന്നവരുടെ ലിസ്റ്റ് പുര്‍ത്തിയാകിരുന്നു. 

റിഫ്രഷ് മെന്റ് സ്പോണ്‍സർ ചെയ്ത സെബിൻ ‍ ‍

സ്റ്റിക്കര്‍ ഭംഗിയായി വിതരണം നടത്തിയ അമ്മീന്‍ , 

എന്തിന്നും ഏതിന്നും ഓടി നടന്ന ശെഫിൻ , രാഹുൽ , ഫയാസ് , ശേര്‍ബിൻ ‍
വാഹന അപകടത്തില്‍ പറ്റിയ മുറിവ് കരിയുന്നതിന് മുന്‍പ് ക്യത്രിയമായി പറഞ്ഞാല്‍ ഏറ്റവും ആദ്യം എത്തിയ അജ്മല്‍ 

ബോർഡുകൾ സ്പോൻസർ ചെയ്ത വിന്നർ , ലെതെര്‍ വേൾഡ്‌ , പാറയില്‍, എവര്‍ ഗ്രീൻ 

വാഹനങ്ങൾ കയറി വരുന്ന ഫോട്ടോ എടുക്കാൻ രാവിലെ 7 മണിക്ക് തന്നെ അവിടെ എത്തിയ ജെറിൻ തോമസ്‌ ‍

സിമന്‍്റ കെണ്ടുവന്ന ബാസി , ജോർജ് 

ഓർമയിൽ വന്ന കുറച് പേരുകൾ ഇവിടെ കുറിച്ചു എന്ന് മാത്രം. 

3 മണി  ആയി പ്രോഗ്രം കഴിഞ്ഞപ്പോൾ.
കരുതിയതിലും താമസിച്ചു. ഏത്തപഴത്തിലും ഓറഞ്ചിലും വിശപ്പടകി എല്ലാവരും അത് വരെ ഒപ്പം ഉണ്ടായിരുന്നു. ചിലര്‍ അവിടെ നിന്ന് മാര്‍മല അരുവിയിലേക്കും വാഗമണിലേക്കും ആണ് മടങ്ങിയത്‌.  

സഞ്ചാരി യാത്ര തുടരുന്നു..........‍

തിയതി : 03.01.2016
സ്ഥലം : ഇല്ലിക്കൽ കല്ല്

കോ-കോഡിനേറ്റർ : നസീബ് വട്ടക്കയം 

സപ്പോർട് കോ-കോഡിനേറ്റർ : നിയാസ് അഷറഫ്,ഗോപി കൃഷ്ണ
ആകെ പങ്കെടുത്ത അംഗങ്ങൾ : 103










Monday, 18 July 2016

മീറ്റ്‌ അജണ്ടകള്‍

സഞ്ചാരി കോട്ടയം യൂണിറ്റ് ആദ്യ യാത്രയിൽ ഈരാറ്റുപേട്ടയില്‍ എത്തുമ്പോൾ ഉള്ള പരിപാടികള്‍. 

8;30 am അകലെ നിന്ന് വരുന്ന സഞ്ചാരികള്‍ക്ക് ഭക്ഷണം കഴിക്കാനായി
8;55 am സഞ്ചാരി സ്റ്റിക്കര്‍ ജില്ലാതല ഉത്ഘാടനം - ടി എം റഷിദ് ( ഈരാറ്റുപേട്ട മുന്‍സിപ്പാല്‍ ചെർമാൻ)
9;00 am ഫ്ലാഗ് ഓഫ്‌ - ടി എം റഷിദ് ( ഈരാറ്റുപേട്ട മുന്‍സിപ്പാല്‍ ചെർമാൻ)

*******************

മീറ്റ്‌ അജണ്ടകള്‍

10:00 am ഇല്ലിക്കല്‍ കല്ല്
സ്വാഗതം - നസിബ്‌ വട്ടക്കയം
ഇല്ലിക്കല്‍ മലയെ കുറിച്ച്. പഞ്ചായത്ത് ചെയ്യാന്‍ പോവുന്ന നവികരണങ്ങളെ കുറിച്ച് ലഹു വിവരണം - ഷാജി ജോണ്‍ ചാത്തോളി ( മൂന്നിലവ് പഞ്ചയത്ത് അംഗം )
ആശംസ - സ്റെനി ചാക്കോ.( മൂന്നിലവ് പഞ്ചയത്ത് അംഗം)

1-രജിസ്ട്രേഷൻ
2- പരസ്പരം പരിചയപ്പെടുക. യാത്രാനുഭവങ്ങള്‍ പങ്കു വെക്കുക.
3- യൂണിറ്റ് രൂപീകരണ ലകഷ്യങ്ങളും, സഞ്ചാരിയുടെ പോളിസിയും പരിചയപ്പെടുത്തുക.കൂടെ സഞ്ചാരിയെ പറ്റി തുറന്ന ചര്‍ച്ചയും. അടുത്ത യാത്ര പ്ലാനിംഗ്
4- ഗ്രൂപ്പ് ഫോട്ടോ
5- ക്ലീനിംഗ്
6- പരിസ്ത്ഥിതി സംരക്ഷണ ബോര്‍ഡ് സ്ഥാപിക്കുക
7- സഞ്ചാരി സ്റ്റിക്കര്‍ വിതരണം
8- സമാപനം (1:30 pm )

=========================================================================


വാർത്തകളിൽ  സഞ്ചാരി സംഗമം 

കേരളത്തിലെ പ്രധന പത്രങ്ങൾ എല്ലാം തന്നെ അവരുടെ പ്രാദേശിക പേജുകളിൽ ചിത്രം സഹിതം  വാർത്ത നൽകി 

മംഗളം 
മാധ്യമം 
തേജസ് എന്നിവ പത്രത്തിലും 

മനോരമ 
മദുർഭൂമി എന്നിവ ഓൺലൈൻ പത്രത്തിലും വാർത്ത  നൽകി  

ദൃശ്യാ ചാനലിലും വാർത്ത വന്നിരുന്നു 





ആദ്യ സംഗമം -സ്രാമ്പിക്കൽ കടവ്

ആദ്യ സംഗമം - സ്രാമ്പിക്കൽ കടവ്

മീനച്ചിൽ നദി സംരക്ഷണം - ഒപ്പം സഞ്ചാരിയും





 കോട്ടയം സ്രാമ്പിക്കൽ കടവിൽ നടന്ന മീനച്ചിൽ നദി സംരക്ഷണ ജാഥയുടെ സമാപന സമ്മേളനത്തിൽ പെങ്കെടുത്തു കൊണ്ടു സഞ്ചാരി ഫേസ്ബുക് കുട്ടയിമയുടെ കോട്ടയം ജില്ല യൂണിറ്റിന് തുടക്കം കുറിച്ചു. അന്ന് നടന്ന പ്രധമ സംഗമത്തിൽ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നു ൨൦ പരം സഞ്ചാരികൾ പങ്കെടുത്തു. 

മീനച്ചിൽ സംരക്ഷണത്തിന്റെ ഭാഗമാവുകയായിരുന്നു കോട്ടയം സഞ്ചാരി യൂണിറ്റ്. പ്രേമുകർ അടങ്ങുന്ന വേദിയിലേക്ക് ക്ഷണിച്ചു മീനച്ചിൽ നദി സംരക്ഷണ സമിതി അർഹിക്കുന്നതിലും വലിയ അംഗീകാരം നൽകി യുവ സഞ്ചാരി സുഹൃത്തുക്കൾക്ക്

കുട്ടയിമക്ക് നസീബ് വട്ടക്കയവും ജെറിൻ ജോയിയും നേതുർഥം നൽകി 

​ആദ്യ സംഗമത്തിൽ പങ്കെടുത്ത അംഗങ്ങൾ ​